2015, മേയ് 26, ചൊവ്വാഴ്ച

പരീക്ഷ


----------------------------------------@

പുസ്തകം തുറന്നുവച്ച്
എഴുതിത്തുടങ്ങുക
ആവര്‍ത്തിച്ചുവരയ്ക്കപ്പെടുന്ന
അക്ഷരങ്ങള്‍ക്കു് ആര്‍ത്ഥഭാരം ഉണ്ടാവില്ല.
ഭയപ്പെട്ടു വിറയ്ക്കാന്‍
പിന്നിലൂടെ നോട്ടം വരില്ല
മാറിമറിഞ്ഞചരിത്രകഥകളും
മനംമടുപ്പിച്ചഅപപാഠങ്ങളും
രാസയൌഗികങ്ങളുടെ
പ്രതിപ്രവര്‍ത്തനങ്ങളും
ശിരസ്സിലിടംകിട്ടായ്കയാല്‍
അലഞ്ഞുതിരിയില്ല

നോക്കിയെഴുത്ത് എന്ന കലയില്‍
പണ്ടേ പിമ്പനാണെങ്കില്‍
അതൈശ്ചികമായെടുത്ത്
പരിശീലനം തുടങ്ങുക.
നേടുക ദീര്‍ഘദൃഷ്ടി,
കാഴ്ചകരങ്ങളിലെത്തുക,
വരകള്‍വടിവിലാക്കുക.

ഉത്തരക്കടലാസിനു മാത്രമല്ല
പകര്‍ത്തെഴുത്തിനുപയോഗിച്ച
ഗ്രന്ഥങ്ങള്‍ക്കും ഇനി പ്രത്യേകം മാര്‍ക്കു്
ഓരോ കടലാസിലും
അതതിന്‍റെ മാര്‍ക്കു്
കുറിക്കപ്പെട്ടിരിക്കുന്നു
അകക്കട്ടിയുള്ള താളുകള്‍
ആരുടേതാണ്
വിരല്‍തൊട്ടു മാറിക്കുക
കാണുക,വരകള്‍മാത്രം
പരീക്ഷയിലകപ്പെടുക
നിയോഗം പൂര്‍ത്തിയാക്കുക.

എന്നിട്ടും എന്തുകൊണ്ടാണ്
സമ്മര്‍ദ്ദംനിറഞ്ഞ പരീക്ഷാമുറിയില്‍
എന്നെ ഒറ്റപ്പെടുത്തിയിരിക്കുന്നത്.
പരീക്ഷകന്‍ പെരുച്ചാഴിയെപ്പോലെ
പലദിശകളില്‍ സഞ്ചരിക്കുന്നത്.
അക്ഷരങ്ങള്‍കൊരുത്ത വിരലുകള്‍
വിറച്ചലക്ഷ്യമാകുന്നത്.
ആരോ എന്‍റെതലയില്‍
നീറ്റുംപെട്ടിയെറിഞ്ഞിരിക്കുന്നു.
കാലുകള്‍ക്കു തീയിട്ടിരിക്കുന്നു.
എന്‍റെ ജീവിതം പൂരിപ്പിക്കേണ്ടത്
ആരുടെ ജീവിതം പകര്‍ത്തിയെഴുതിയാണ്....?



/////ബന്‍സി ജോയ്-------------------------------------27/5/2015
(പുസ്തകം തുറന്നുവച്ച് പരീക്ഷഎഴുതുന്നരീതി നമ്മുടെ കലാശാലകളിലും വന്നേക്കാം എന്ന വാര്‍ത്ത,-ചില ഉന്നതന്മാര്‍ കോപ്പിയടിച്ചുപിടിക്കപ്പെട്ടതിനു ശേഷം വായിക്കുയുണ്ടായി)

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...