2016, ഏപ്രിൽ 24, ഞായറാഴ്‌ച

കമ്പപ്പുരയ്ക്കു തീ കൊളുത്തുമ്പോള്‍

ഉടലിനേക്കാള്‍ പ്രിയതരം
ഉടയാടയെന്നോ...?
കണ്ണാടിയില്‍ നോക്കി
കമനീയചിത്രം ചമയ്ക്കുന്നു നിത്യം
ഉടുത്തിട്ടുമുടുത്തിട്ടും
മതിയാകുന്നില്ലൊരുനാളും
ബാക്കിയാണിപ്പോഴും ഉടലും ദാഹവും


രസനയിലേറെ
രുചിക്കൂട്ടുകള്‍ നിറച്ചിട്ടും
ക്രമംകെട്ട തൃഷ്ണയ്ക്കൊടുക്കമില്ല
ആര്‍ത്തിപെരുത്തകണ്ണുകള്‍ക്ക്
അങ്ങാടിയാണെവിടവും
രാപകലറിയാതെ ഇമയിളകാതുഴറി
ദാഹംപെരുത്ത് പെരുതാകുന്നു.

നിലതെറ്റിയൊരമിട്ടുപോലാഗ്രഹം
ദിശതെറ്റി കമ്പപ്പുരയ്ക്കു തീ കൊടുക്കെ
അമിതാഹ്ലാദമെരിതീക്കടലായ്
കരിഞ്ഞമാംസത്തുണ്ടുകളായ് പെയ്തിറങ്ങി

ഇരകള്‍ക്കുനേരേ ദന്തഗോപുരത്തില്‍നിന്നു
സഹതപിക്കാനുമനുശോചിക്കാനും
പരകായപ്രവേശം ചെയ്തു
ഞാനുമൊരു മാന്യനാം പൌരനായ്
കനല്‍കെടുംമുമ്പ് കതിനയ്ക്കു തീകൊടുക്കാന്‍
ഞാനെന്‍റെ കുതിരകളെ പൂരത്തിനിറക്കി.

ബന്‍സി ജോയ്   ......................................    24-4-20016

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...