2014, നവംബർ 28, വെള്ളിയാഴ്‌ച

ദൈവസന്നിധിയിലെ കണക്കുവിചാരങ്ങള്‍


---------------------------------------------------
അവന്‍ നിലത്തെഴുതിയത്
പാപത്തിന്‍റെ കണക്കുകളാണെന്ന്‍
പള്ളിപ്രമാണി പറഞ്ഞു.
കണക്കില്‍ പാപം വരുന്നതും
പാപത്തില്‍കണക്കുവരുന്നതും
പാപം കണക്കാകുന്നതും
പാപി നെടുവീര്‍പ്പിട്ട്
അനുഭവിച്ചറിഞ്ഞു.
കല്ലെറിയാന്‍ വന്നവര്‍ക്ക്
ഒരുപാധി മാത്രമേ ഉണ്ടായിരുന്നുള്ളു
ഇടപാടുകള്‍ക്കെല്ലാം രസീതു വേണം
കയ്യടിച്ചംഗീകരിച്ച് മുട്ടുകുത്തി
അവര്‍ വിശുദ്ധരായ്‌.
കരുതിവച്ചകല്ലുകള്‍
അടുത്തയോഗത്തിലാകാമെന്നതു
രഹസ്യമായതീരുമാനം.




↣ശരീരംകൊണ്ടു തെറ്റുചെയ്തതിനാല്‍,കല്ലെറിയല്‍ വിധി നടപ്പാക്കുന്നതിന് യേശുവിന്‍റെ മുന്നില്‍ കൊണ്ടുവന്ന സ്ത്രീയെ ഓര്‍ക്കുക.
/// ബന്‍സി ജോയ്

2014, നവംബർ 23, ഞായറാഴ്‌ച

ഗുരുത്വം


-------------------------------------------------------------------------
അയാളിന്നലെ ചത്തു.
അറിവിലുന്നതന്‍ ആശ്രിതവത്സലന്‍
കുടുംബത്തില്‍ പിറന്നവന്‍
സമുദായസ്നേഹി
സംസ്കാരത്തിന്നെത്തിയവര്‍
അദ്ധ്യാപകശ്രേഷ്ഠന്റ
“ഠ” യ്ക്കുപുറത്ത്ഒരുവൃത്തംകൂടിചേര്‍ത്തു
കടുപ്പത്തിലനുശോചിച്ചാര്‍ദ്രരായ്
ഭാഗ്യവാന്‍ അധികംകിടന്നില്ലല്ലോ.
നടന്നകാലത്തുടുമുണ്ടിന്ററ്റം
കക്ഷത്തിലായിരുന്നെപ്പോഴും
ഖദറിന്റവെണ്മ നീണ്ടചൂരല്‍‍
മുറുക്കിച്ചുവപ്പിച്ചചുണ്ടിന്നുമീതേ
നരച്ചമീശയില്‍ പൊട്ടുകളായ്
പാക്കുവെറ്റിലചേര്‍ത്തരച്ചമിശ്രിതം.
ചുവന്നകണ്ണുകളിലഹന്തയും ക്രൌര്യവും
ചിരിച്ചുകണ്ടിട്ടില്ലൊരിക്കലും
ഭയംവിതച്ച് വരാന്തയിലൂടിറങ്ങിനടക്കും
മാളത്തിലൊളിക്കും കുട്ടികള്‍
സാറായാലിങ്ങനെവേണം
ഒരിക്കലുംക്ലാസില്കുയറിരണ്ടക്ഷരം
പഠിപ്പിച്ചിട്ടില്ലെന്നാലും
കേമെനെന്നെല്ലാരും പറഞ്ഞു.
ദു:ഖാര്‍ത്തര്‍നടുവില്‍; ഓര്‍മ്മയില്‍,
തിണര്‍ത്ത പാടുകളില്‍ വിരല്‍തൊട്ട്
ദീര്‍ഘനിശ്വാസംകൊണ്ടു കുഞ്ഞുണ്ണി
സ്ക്കൂളിന്റതിണ്ണയില്‍ തൂണിന്നുചേര്‍ത്തു
നിക്കറിനുമീതേ കഠിനമാംശിക്ഷ
നിലവിളികടിച്ചമര്‍ത്തിയേറ്റുവാങ്ങിയതും
അന്നുപെടുക്കാന്‍പെടാപ്പാടുപെട്ടതും
കൂട്ടുകാര്‍മുമ്പില്‍ കുനിഞ്ഞ ശിരസ്സുമായ്
പാപഭാരത്തിന്നഗ്നിയിലുരുകി
സ്വയമില്ലാണ്ടായതും
കദനം കവിളുകളില്‍ മിഴിനീര്‍ച്ചാലുതീര്‍ത്തതും
മങ്ങാതെനില്പ്പുണ്ടിന്നും വേദനയൊഴിയാതെ
കാലമതുകഴിഞ്ഞു മുറിവുകള്‍കരിവരകളായി
എങ്കിലും മറയാതെനില്ക്കുന്നു-
ചെറുപുഞ്ചിരിയുണര്‍ത്തി തെറ്റ് തെറ്റായിന്നും
സില്ക്കുസ്മിതേ നിന്റ ചിത്രമായിരുന്നു
എന്‍റെ പുസ്തകപ്പുറംചട്ടയില്‍

////////ബന്‍സി ജോയ്

2014, നവംബർ 20, വ്യാഴാഴ്‌ച

ബോധോദയം


---------------------------------------------------
തീവ്രപ്രണയത്തിന്റ
നേര്‍ക്കാഴ്ചകളും ഗാഢമൌനങ്ങളും
ഉന്മത്തമാംശിരസ്സിനെ
തിരശ്ചീനമാക്കവേ
ചുടുചുംബനത്തിന്‍
സീല്ക്കാരത്തിന്നൊടുവില്‍
അവളവന്റ കാതോട്ചുണ്ടുകള്‍
ചേര്‍ത്തു മൃദുമന്ത്രണം
“നീ എന്റ ഹൃദയമാണ്"
ആഹ്ളാദത്തിരമാലകള്‍ ആകാശത്ത്
പ്രണയരാഗംചാര്‍ത്തുന്നതും
നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നതും
നിലാവിന്റ ചീളുകളുടെ നനുത്തസ്പര്‍ശവും
നേര്‍ത്തലഹരിയായ് അവന്‍ നുണഞ്ഞു
കണ്ണുകളടച്ച് കാലംകഴിച്ച്
പ്രണയാന്ധകാരത്തില്‍
മുങ്ങിപ്പൊങ്ങിയവന്‍
സത്യത്തിലേക്കുണര്‍ന്നത്
“താല്പര്യമില്ലെന്ന”-
കഠിനവാക്കുകള്‍ക്കൊടുവിലാണ്.
അപാരമായ തിരിച്ചറിവിന്റ
ആത്മബോധത്തിലേക്കുള്ള
എടുത്തെറിയലായിരുന്നു അത്.
തല്പര്യമില്ലായ്മയാണെല്ലോ
മനുഷ്യനെ വൈരാഗിയാക്കുന്നതും
ആത്മബോധത്തിലേക്കു നയിക്കുന്നതും.

////ബന്‍സി ജോയ്

2014, നവംബർ 12, ബുധനാഴ്‌ച

ന്യൂസ്‌പ്ലസ്.







----------------------------------------------------------
ഒരു വെറുംവാക്ക്
മുളപൊട്ടി നാമ്പിട്ടു
ഇതള്നീട്ടി
വാര്ത്തയായ് വിരിയവേ
നഖമുനയാലില്ലാതാക്കിയാല്‍‌
അക്ഷരവൈരിയെന്നോ
മാധ്യമവിരോധിയെന്നോ
അപകടംമണത്ത്
ആധിമൂത്ത്
സത്യംകൂവിയാല്‍
അതിവാര്ത്തയെന്ന
ന്യൂസ്‌പ്ലസ്.





ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...