2014, നവംബർ 23, ഞായറാഴ്‌ച

ഗുരുത്വം


-------------------------------------------------------------------------
അയാളിന്നലെ ചത്തു.
അറിവിലുന്നതന്‍ ആശ്രിതവത്സലന്‍
കുടുംബത്തില്‍ പിറന്നവന്‍
സമുദായസ്നേഹി
സംസ്കാരത്തിന്നെത്തിയവര്‍
അദ്ധ്യാപകശ്രേഷ്ഠന്റ
“ഠ” യ്ക്കുപുറത്ത്ഒരുവൃത്തംകൂടിചേര്‍ത്തു
കടുപ്പത്തിലനുശോചിച്ചാര്‍ദ്രരായ്
ഭാഗ്യവാന്‍ അധികംകിടന്നില്ലല്ലോ.
നടന്നകാലത്തുടുമുണ്ടിന്ററ്റം
കക്ഷത്തിലായിരുന്നെപ്പോഴും
ഖദറിന്റവെണ്മ നീണ്ടചൂരല്‍‍
മുറുക്കിച്ചുവപ്പിച്ചചുണ്ടിന്നുമീതേ
നരച്ചമീശയില്‍ പൊട്ടുകളായ്
പാക്കുവെറ്റിലചേര്‍ത്തരച്ചമിശ്രിതം.
ചുവന്നകണ്ണുകളിലഹന്തയും ക്രൌര്യവും
ചിരിച്ചുകണ്ടിട്ടില്ലൊരിക്കലും
ഭയംവിതച്ച് വരാന്തയിലൂടിറങ്ങിനടക്കും
മാളത്തിലൊളിക്കും കുട്ടികള്‍
സാറായാലിങ്ങനെവേണം
ഒരിക്കലുംക്ലാസില്കുയറിരണ്ടക്ഷരം
പഠിപ്പിച്ചിട്ടില്ലെന്നാലും
കേമെനെന്നെല്ലാരും പറഞ്ഞു.
ദു:ഖാര്‍ത്തര്‍നടുവില്‍; ഓര്‍മ്മയില്‍,
തിണര്‍ത്ത പാടുകളില്‍ വിരല്‍തൊട്ട്
ദീര്‍ഘനിശ്വാസംകൊണ്ടു കുഞ്ഞുണ്ണി
സ്ക്കൂളിന്റതിണ്ണയില്‍ തൂണിന്നുചേര്‍ത്തു
നിക്കറിനുമീതേ കഠിനമാംശിക്ഷ
നിലവിളികടിച്ചമര്‍ത്തിയേറ്റുവാങ്ങിയതും
അന്നുപെടുക്കാന്‍പെടാപ്പാടുപെട്ടതും
കൂട്ടുകാര്‍മുമ്പില്‍ കുനിഞ്ഞ ശിരസ്സുമായ്
പാപഭാരത്തിന്നഗ്നിയിലുരുകി
സ്വയമില്ലാണ്ടായതും
കദനം കവിളുകളില്‍ മിഴിനീര്‍ച്ചാലുതീര്‍ത്തതും
മങ്ങാതെനില്പ്പുണ്ടിന്നും വേദനയൊഴിയാതെ
കാലമതുകഴിഞ്ഞു മുറിവുകള്‍കരിവരകളായി
എങ്കിലും മറയാതെനില്ക്കുന്നു-
ചെറുപുഞ്ചിരിയുണര്‍ത്തി തെറ്റ് തെറ്റായിന്നും
സില്ക്കുസ്മിതേ നിന്റ ചിത്രമായിരുന്നു
എന്‍റെ പുസ്തകപ്പുറംചട്ടയില്‍

////////ബന്‍സി ജോയ്

അഭിപ്രായങ്ങളൊന്നുമില്ല:

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...