2015, ജനുവരി 12, തിങ്കളാഴ്‌ച

ക്യൂ - വില്‍ നിന്നദൈവം

ക്യൂ - വില്‍ നിന്നദൈവം
-------------------------------------------------------------------@

നുരഞ്ഞുപൊന്തുന്ന
ആഗ്രഹങ്ങളും
അസംതൃപ്തമാം മനസ്സും
വെയില്‍കൊണ്ടു ചുവക്കുന്നനേരം
"അവളേയുംകൊണ്ടു
ഞാന്‍ നാളെ വരും
എന്തെങ്കിലും പ്രയോജനം വേണ്ടേ,
പെട്ടെന്നു സാധനംകിട്ടാന്‍
വഴിയിനിയിതു മാത്രം.
അല്ലെങ്കിലെന്തിനു
മദ്യക്കടയ്ക്കു മുന്നില്‍
രണ്ടു വരി
പെണ്ണിന്നുമാണിന്നു
മൊന്നിച്ചുനിന്നാല്‍പ്പോരേ"
കുഴഞ്ഞനാവില്‍നിന്ന്
ഉച്ചത്തിലാത്മപ്രലപനം.

അപകര്‍ഷബോധം മുറ്റിക്കുറുകി-
ക്കുനിഞ്ഞ ശിരസുകള്‍
ചത്തമീന്‍കണ്ണുകള്‍
അണഞ്ഞദീപം പോലെ
മുഖങ്ങള്‍
പുലഭ്യംപറഞ്ഞും നെടുവീര്‍പ്പിട്ടും
മുന്നോട്ടു പോകെ
മുന്നില്‍നിന്നൊരാള്‍
വെട്ടിത്തിരിഞ്ഞ് ഒരു നോട്ടം
"നീയെന്താണിവിടെ?
നിന്നെക്കുറിച്ചിതല്ലല്ലോ...."
അന്നോട്ടത്തിലൂടകലെ
നിന്നൊരു പ്രകാശരേണു
ഗദാധരന്‍റെ കൊറ്റികള്‍ കണക്ക്
ആത്മബോധത്തിന്‍റഗ്നി ജ്വലിപ്പി-
ച്ചതവന്‍റെ അകക്കണ്ണറിഞ്ഞു.
വരിമുറിച്ചവന്‍ സ്വതന്ത്രനായ്‌
ജീവിതം ലഹരിയായ്.

///// ബന്‍സി ജോയ്        ൧൨/൧/൨൦൧൫

അഭിപ്രായങ്ങളൊന്നുമില്ല:

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...