2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

എന്‍റെ പിഴ



-------------------------------------------------------@
സ്വര്‍ഗത്തിനും ഭൂമിക്കും മധ്യേ
ഉയര്‍ത്തപ്പെട്ട നിന്‍റെ
സിംഹാസനമായിരുന്നു
മരക്കുരിശ്.
നിന്നെ മരത്തോടുചേര്‍ത്തിട്ടും
നിന്‍റെ ഹൃദയം
മരമായില്ലെന്നതിനു
രക്തവും ജലവും സാക്ഷി.
മുള്‍ക്കിരീടം ചൂടിയ
നിന്‍റെ രാജത്വം
അന്ധകാരത്തിന്നു മീതേ
വെളിച്ചത്തിന്‍റെ വിജയം.
നിന്‍റെ മുറിക്കപ്പെട്ട
ഹൃദയത്തില്‍ നിന്ന്‍
ഉയര്‍ന്ന നിലവിളി;
ഇന്നും നിന്നെതള്ളിപ്പറഞ്ഞ്‌
ചിരിച്ചുകൊണ്ട് ചതിവിതച്ച്
മൌനം ഭൂഷണമാക്കിയ
എന്‍റെ ഹൃദയകാഠിന്യത്തിനു പകരം.
ജീവന്‍റെ ഉടയവനേ,
നിന്നാലുപേക്ഷിക്കപ്പെട്ട പ്രാണന്‍
നിന്‍റെ ഹിതമനുസരിച്ച്
പുന:പ്രവേശം ചെയ്ത്
ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന ബോധത്തിനു
ഉയിര്‍പ്പുഞായര്‍ വരെ
ഞാനെന്തിനാണ്
ഇപ്പോഴും കാത്തിരിക്കുന്നത്
തിരുനിണത്താല്‍ വീണ്ടെടുക്കപ്പെട്ട
അല്‍പവിശ്വാസിയോടു
പൊറുക്കേണമേ...



                                     ////ബന്‍സി ജോയ്

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...